നമ്മുടെ ചുറ്റുപാടിൽ മറഞ്ഞു കിടക്കുന്ന നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ട്. അത്തരം പ്രകൃതി സുന്ദരമായ, ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം. പലരും നമ്മുടെ ചുറ്റുപാടിലെ ഇത്തരം മനോഹരമായകാഴ്ചകളെ ശ്രദ്ധിക്കാതെ മറ്റു സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഓടി നടക്കുന്നു. ത്രിശൂർ ജില്ലയിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിനി ഡാം റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന ' മുപ്ലിയം എന്ന ഗ്രാമത്തിലാണ് മുനിയാട്ടുകുന്ന് സ്ഥിതി ചെയുന്നത്. ത്രിശൂർ ജില്ലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് മുനിയാട്ടുകുന്ന്. ഇതിന് മുകളിൽ നിന്നാൽ ജൈവവൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ചിമ്മിനി കാടുകളും _മുളക്കാടുകളും കുറുമാലിപ്പുഴയുടെയുടെ ഭാഗങ്ങളും കാണാം. ചിമ്മിനി ഡാമിലേക്ക് പോകുന്ന സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. മയിലുകൾ ഉൾപ്പെടെ നിരവധി പക്ഷികളുടെയും സങ്കേതമാണിവിടം. ശിലായുഗത്തിൻ്റെ അവിശേഷിപ്പുകളായ മുനിയറകൾ ഇവിടെ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിൻ്റെ രേഖകൾ പ്രകാരം ഇവിടെ 12 മുനിയകൾ ഉണ്ടായിരുന്നു. മനുഷ്യൻ്റ ചൂഷണങ്ങളുടെ ഭാഗമായി പലതും നശിച്ചു. നിലവിൽ ഒരു മുനിയറ മാത്രമാ
ഒരു വൈകുന്നേരം മിനി കോയ് ദ്വീപിലെ വില്ലേജു റോഡുകൾക്കിടയിലൂടെ സൈക്കളിൽ കറങ്ങി നടക്കുന്നതിനിടയിൽ കുറച്ച് നേരം ബീച്ചിലേക്ക് സൈക്കൾ ഉന്തി കൊണ്ട് നടന്നു. ഒരു ചെറിയ കുട്ടി അവൻ്റെ ഉപ്പൂപ്പയുടെ കൂടെ മത്സ്യ ബന്ധനത്തിന് പോയ ഉപ്പയെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. ദ്വീപുവാസികളായ സാധാരണക്കാരുടെ പ്രധാന വരുമാനമാർഗം ഒന്ന് മത്സ്യ ബന്ധനവും രണ്ട് തെങ്ങ് കൃഷിയുമാണ്. അങ്ങ് ദൂരെ നിന്നും കുറച്ച് ബോട്ടുകൾ തീരത്തേക്ക് വരുന്നുണ്ട്... ചെറിയ ബോട്ടുകളിൽ മത്സ്യങ്ങളായി വരുന്ന സുന്ദരമായ കാഴ്ച... ആ കുട്ടി ഉപ്പയെ കണ്ടു ....ഉറക്കെ ...പ്പാ.... പ്പാ എന്ന് വിളിക്കുന്നുണ്ട്... അദ്ദേഹം തിരിച്ചു കൈ വീശി കാണിച്ചു.... വള്ളം തീരത്തേക്കടുത്തു ജോലിക്കാർ എല്ലാവരും കൂടി വള്ളംകരയിലേക്ക് തള്ളി കയറ്റി . ബോട്ട് നിറയെ വലിയ ചൂര മത്സ്യങ്ങളാണ്, അവർ ഓരോന്നും മണൽ പരപ്പിൽ പരത്തി ഇട്ടു.... അവിടെ വലിയ അലുമിനിയം പാത്രങ്ങളായി കാത്തു നിന്ന സ്ത്രീകൾക്ക് അവരുടെ പങ്ക് നൽകി. സ്ത്രീകളിൽ ചിലർ മത്സ്യത്തിൻ്റെ തല മുറിച്ച് കളഞ്ഞ് മാംസം മാത്രം കടൽ വെള്ളത്തിൽ കഴുകി.പാത്രത്തിൽ വെച്ച് തലച്ചുമടായി വീട്ടിലേക്ക് പോയി. പണിക്കു വന്ന ജോലിക്കാർക്കും വലിയ ചൂര ന