Skip to main content

ആവേശപ്പുറത്ത് ഒറ്റ ദിവസം കൊണ്ട് ഇരുനൂറ് കിലോമീറ്റർ റൈഡ്.


-------------------------------------------------------
പലരും ആവേശപ്പുറത്ത്  തുടങ്ങിയ  യാത്രകൾ പാതിവഴിയിൽ ഉപേക്ഷിച്ച കഥകൾ കേട്ടിട്ടുണ്ട് .അത്യാവശ്യം പരിശീലനമില്ലാതെ ഒരു ദീർഘദൂര യാത്ര പരാജയമായിരിക്കും! ചെറിയ ദൂരങ്ങൾ ചവിട്ടി ശീലിച്ച ശേഷം മാത്രം ദീർഘമായ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാം.
വ്യക്തമായ പ്ലാനിങ്ങ് ഇല്ലാതെ ഒരു യാത്രയും നടത്തരുത്. ദിവസവും ഒരു രണ്ട്‌ മണിക്കൂർ വീതം നിശ്ചിത ദൂരം സൈക്കിൾ ചവിട്ടി പരിശീലിക്കാം. ശരാശരി 15 മുതൽ 25 വരെ കിലോമീറ്റർ വേഗത എനിക്ക്  MTB- യിൽ ലഭിക്കുന്നുണ്ട്. ഹൈബ്രിഡ്, റോഡ് ബൈക്ക് മോഡലുകളിലാണ് കൂടുതൽ വേഗത ലഭിക്കുക. 

വേഗത കൂടുമ്പോൾ സുരക്ഷയെ കുറിച്ച് മറക്കരുത് - ഹെൽമെറ്റ് ,കാൽ - കൈമുട്ടിൽ ഇടാനുള്ള പാഡുകൾ, ഗൗസുകൾ, ഷൂ തുടങ്ങിയ എല്ലാ റൈഡിങ്ങ്‌ ഗിയേഴ്സ് ഉപയോഗിക്കുന്നത് നല്ലതാണ്.

 ലഗേജുകൾ പരമാവധി കുറക്കുന്നതാണ് നല്ലത്. കരിയറിലെ ബാഗിൽ ലഗേജുകൾ ഉറപ്പിച്ചു വെക്കാം. ഭാരം കൂടിയാൽ സൈക്കിൾ ചവിട്ടാനും ബുദ്ധിമുട്ടാവും.

വിശ്രമിച്ചുകൊണ്ടുള്ള യാത്രയാണ് എപ്പോഴും നല്ലത് - അത് നിങ്ങൾക്ക് തുടർന്നും നല്ല ശരാശരിയിൽ സൈക്കിൾ ചവിട്ടാൻ സാധിക്കും. വിശ്രമിക്കുന്ന സമയത്ത് നന്നായി വെള്ളം / ഉപ്പും പഞ്ചസാരയും ഇട്ട നാരങ്ങ വെള്ളം  കുടിക്കുക. കരിക്ക് വെള്ളം നല്ലതാണ്

വായുവിൻ്റെ ഘർഷണം കുറക്കുന്ന രീതിയിൽ ടൈറ്റായുളള വസ്ത്രങ്ങൾ ധരിച്ചാൽ കൂടുതൽ വേഗത ലഭിക്കും.

രാവിലെ നേരത്തെ സൈക്കിൾ സവാരി തുടങ്ങാം ,വെയിലിന് ചൂടേറുന്ന സമയങ്ങൾ വിശ്രമിച്ച് - വെയിൽ കുറയുന്ന സമയങ്ങളിൽ പരമാവധി ദൂരം സവാരി ചെയ്യാം. 

ഓരോ രണ്ട് മണിക്കൂറിലും 15 മിനിറ്റ് വിശ്രമം നല്ലതാണ് - ഒരു ദിവസം പരമാവധി 200 km യാത്ര ചെയ്യുന്നതാണ് നല്ലത്.
പരമാവധി ചിലവ് കുറച്ച് യാത്ര ചെയ്യാൻ ശീലിക്കണം. ശരീരത്തിന് വേണ്ട ഭക്ഷണം മാത്രം കഴിക്കുക .സൈക്ലിങ്ങിന് ഇടയിൽ കൂടുതൽ ഭക്ഷണം കഴിക്കരുത്.

രാവിലെ 4 മുതൽ ഒരു 11:30 സൈക്കിൾ ചവിട്ടാം. ഉച്ചക്ക് വിശ്രമിച്ച ശേഷം 2:30 മുതൽ 6 :30 വരെയും സൈക്കിൾ ചവിട്ടാം, കൂടുതൽ വൈകാതെ തന്നെ രാത്രി വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തണം.

ഇരുട്ടുള്ള സമയങ്ങളിൽ ലൈറ്റ് മുന്നിലും പുറകിലും ഉണ്ടാകണം -റി ഫ്ലക്ടിങ്ങ് ബാൻഡ് ധരിക്കുന്നതും മറ്റു വാഹനക്കാർക്ക് എളുപ്പത്തിൽ നമ്മെ തിരിച്ചറിയുന്നതിന് സഹായിക്കും.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ പല കാര്യങ്ങളും  ശ്രദ്ധിക്കാതെ - ഞാൻ രാവിലെ 4:30 ന് ഇറങ്ങി - ആറര മണിക്കൂർ കൊണ്ട് വലിയ ബുദ്ധിമുട്ട് ഇല്ലാതെ  പാലക്കാടെത്തി .ഒരു മണിക്കൂർ വിശ്രമിച്ചു. എന്നാൽ തിരിച്ച് വീട്ടിലേക്ക് എത്താൽ ഒമ്പതര മണിക്കൂർ വേണ്ടി വന്നു. പാലക്കാട്ടെ ഉച്ചസമയത്തെ റൈഡ് എന്നെ കുറച്ച് ക്ഷീണിപ്പിച്ചു. കൂടുതൽ വിശ്രമവും വേണ്ടി വന്നു .പ്ലാൻ ചെയ്ത റൂട്ട്‌ മാറ്റിയതിനാൽ പാലക്കാട് ഒറ്റപ്പാലം റോഡിൽ അത്യാവശ്യം കയറ്റങ്ങൾ ചവിട്ടി കയറ്റേണ്ടി വന്നു. പിന്നീട് കവളപ്പാറയിൽ നിന്ന് ഷൊർണ്ണൂർ വഴി തിരിഞ്ഞപ്പോൾ അടുത്ത പണി .നല്ല മഴക്കാറ് ഷൊർണ്ണൂർ എത്തിയതോടെ കനത്ത മഴയും തുടങ്ങി. കുറച്ച് സമയം മഴ മാറാൻ കാത്തു നിന്നെങ്കിലും, അടുത്തൊന്നും മാറുന്ന ലക്ഷണമില്ല. മൊബൈൽ കവറിലാക്കി ബാഗിൽ ഇട്ടു.പിന്നീട് ഒന്നും നോക്കാതെ കുന്നംകുളത്തേക്ക്  ആഞ്ഞു ചവിട്ടി. വീടെത്തുന്നതു വരെ നാൽപതു കിലോമീറ്ററിനടത്തു മഴ ആസ്വദിച്ചു ചവിട്ടി.
കൃത്യമായ പരിശീലനം മാത്രം പോര! വ്യക്തമായ പ്ലാൻ കൂടെ ഉണ്ടെങ്കിൽ ദൂരങ്ങളൊന്നും  ഒരു വിഷയവും ഇല്ല.
കഴിഞ്ഞ മാസം നടത്തിയ ഇതു  പോലുള്ള യാത്രകൾ  ഇനിയെന്നാവോ!

Comments

Popular posts from this blog

കുറുക്കൻ പാറയിൽ കരിങ്കല്ലിൽ വിസ്മയം തീർക്കുന്നവർ.......

  രാവിലെ തേരാ പാര സൈക്കളിൽ  നടക്കുമ്പോൾ എൻ്റെ വീടിനടുത്തുള്ള ഈ കാഴ്ച നിങ്ങളെ കാണിക്കണ്ടെ ..... ഇന്ന് എൻ്റെ നാട്ടിലെ കുറുക്കൻ പാറയിലെ ചില സംഭവങ്ങൾ കാണിച്ചു തരാമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയത്.... കുന്നംകുളം ഗുരുവായൂർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ കുന്നംകുളം ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ കഴിയുമ്പോൾ വലത് വശത്ത് റോഡരികിനോട് ചേർന്ന് ഏറെ ദൂരം കരിങ്കൽ ശിൽപങ്ങൾ നിരത്തി വെച്ചിരിക്കുന്നത് കാണാം. കറുക്കൻ പാറ എന്നാണ് ഈ സ്ഥലത്തിൻ്റെ പേര് - ഈ സ്ഥലത്തിനു പുറക് വശത്തായി വലിയ കരിങ്കൽ കോറികൾ ഉണ്ടായിരുന്നു.പണ്ടുകാലത്ത് കരിങ്കൽ പാറകൾ ഇവർക്ക് ഇവിടെ നിന്ന് സുലഭമായി കിട്ടിയിരിക്കാം. ഈ ഗ്രാമത്തിലെ നിരവധി പേരാണ് കരിങ്കൽ ശിൽപ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചെറിയ താൽക്കാലിക ഷെഡുകളിൽ ഇരുന്നാണ് ഇവർ കരിങ്കൽ ശിൽപങ്ങൾ കൊത്തിയെടുക്കുന്നത് . തലമുറകളായി കുല തൊഴിൽ പോലെ ഈ തൊഴിൽ കൊണ്ടു നടക്കുന്നു. അമ്മിക്കൊഴ മുതൽ വിഗ്രഹങ്ങൾ വരെ ഇവിടെ നിർമ്മിക്കുന്നുണ്ട് . സമയം ആറര ആകുന്നേ ഉള്ളൂ -  ഒരു ചേട്ടൻ ഷെഡിലിരുന്ന് പണിയെടുക്കുന്നത് കണ്ടു. ചേട്ടനെ പോയി പരിചയപ്പെട്ടു - കുട്ടൻ എന്നാണ് ചേട്ടൻ്റെ പേര്. കുട്ടൻ ചേട്ടനാണ് അവരുട...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

Total Pageviews