Skip to main content

സൈക്കിൾ ചവിട്ടിയിൽ വയറും തടിയും കുറയോ ആശാനേ!


ഇന്നും ലോക്ക് ഡൗൺ കൂടാതെ ഇലക്ഷൻ റിസൾട്ട് വരുന്നതും - വെറുതെ എന്തിനാ രാവിലെ തന്നെ പോലീസിൻ്റെ കൈയിൽ നിന്ന് അനുഗ്രഹം വാങ്ങിക്കുന്നത്..... ഇന്നും സൈക്കിൾ സവാരി പോയില്ല.... കൂട്ടുകാർ ചിലർ ഒളിച്ചും പാത്തും സൈക്ലിങ്ങ് ചെയ്തുവെന്നറിഞ്ഞു - എന്തായാലും നമ്മളില്ലേ!....
പലരും ചോദിച്ചു നീ എന്താ ക്ഷീണിച്ചേ.... സൈക്കിൾ ചവിട്ടിയാ തടി കുറയോ - ഇതിനുള്ള മറുപടിയാണ് ഇന്ന് എഴുതിക്കൂട്ടിയിരിക്കുന്നത്.
ഞാൻ ഒരു ഫിസിയോ തെറാപ്പിസ്‌റ്റ് ഒന്നും അല്ല എങ്കിലും ഉള്ള അറിവുവെച്ച് കാച്ചിയ താണ്! തെറ്റുണ്ടെങ്കിൽ ക്ഷമിക്ക് മച്ചാൻ മാരെ!

വിരസതയോ ശാരീരിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതോ ആയ വ്യായാമമല്ല സൈക്ലിങ്ങ്‌. മാനസികമായ സന്തോഷവും ഉൻമേഷവുമാണ് മറ്റു വ്യായാമ മാർഗങ്ങളെ അപേക്ഷിച്ച് സൈക്ലിങ്ങിനോട് കൂടുതൽ താൽപര്യം ജനിപ്പിക്കുന്നത്.

പലരും ആരോഗ്യം നിലനിർത്താൻ സൈക്ലിങ്ങ്‌ ചെയ്യുന്നു. ചിലർ തടി കുറക്കാൻ സൈക്കിൾ ചവിട്ടുന്നവരുണ്ട്.
തടി കുറക്കുന്നവർ ദിവസവും 40 മുതൽ 60 മിനിട്ടെങ്കിലും തുടർച്ചയായി സൈക്കിൾ ചവിട്ടണം. ഓരോരുത്തരും ചവിട്ടുന്ന റോഡും ഗിയറും വ്യത്യസ്ഥമായിരിക്കും എങ്കിലും ശരാശരി 100 മുതൽ 500 വരെ കലോറി ഒരു മണിക്കൂർ സൈക്കിൾ സവാരി കൊണ്ട് എരിച്ച് കളയാം. വെറു വയറ്റിൽ സൈക്കിൾ ചവിട്ടരുത്. ഒരു ഗ്ലാസ് വെള്ളം കുടിക്കാം. എന്തെങ്കിലും കഴിച്ചാൽ അരമണിക്കൂർ കഴിഞ്ഞ ശേഷം സൈക്കിൾ ചവിട്ടുന്നതാണ് ഉചിതം. തീരെ വെള്ളം കുടിക്കാതെ സൈക്കിൾ ചവിട്ടിയാൽ പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും.  
സൈക്കിൾ സവാരിയിലൂടെ പേശികൾ നന്നായി അയയുന്നതിലൂടെ ലഭിക്കുന്ന വിശ്രാന്തിയിൽ നന്നായി ഉറങ്ങാനും സാധിക്കും.

സൈക്ലിങ് നടത്തം പോലെ ഒരു എയറോബിക്ക് വ്യായാമമാണ് . അതായത് ഓക്സിജൻ കൂടുതൽ ഉപയോഗിക്കുന്ന വ്യായാമം. ഹൃദയധമനികളുടെ ആരോഗ്യത്തിനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുന്നതിനും ഉൻമേഷം ലഭിക്കുന്നതിനും ഈ വ്യായാമം സഹായകമാണ്.

ഒരു കാലത്ത മികച്ചകായിക താരങ്ങളായിരുന്നവർ ഇന്ന് വ്യായാമങ്ങളിൽ  സൈക്ലിങ്ങിന് പ്രാധാന്യം നൽകുന്നു.... പ്രായമാകുമ്പോൾ വ്യായാമങ്ങളിൽ പേശികൾക്ക് പരുക്കുകൾ പറ്റാൻ സാധ്യത കൂടുതലാണ് ... സൈക്ലിങ്ങിൽ ആ സാധ്യത കുറവാണ്...

പ്രമേഹരോഗമുളളവർക്ക് സൈക്ലിങ്ങ് നല്ലതാണെന്ന് അറിയാൻ കഴിഞ്ഞത്
സൈക്കിൾ ചവിട്ടുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നു അതിനാൽ പ്രമേഹരോഗികൾക്ക് ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും ,പ്രമേഹരോഗത്തെ പ്രതിരോധിക്കാനും സൈക്ലിങ്ങ് സഹായകമാണ്.

സാധാരണ നമ്മുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 72 തവണയാണ്.എന്നാൽ  ഇത് പരമാവധി ആകാവുന്ന അളവ് എന്നത് 220 ആണ്.ഈ 220 ൽ നിന്ന് നിങ്ങളുടെ പ്രായം കുറച്ചാൽ കിട്ടുന്ന സംഖ്യ എത്രയാണോ അതാണ് നിങ്ങൾക്ക് വ്യായാമത്തിനിടയിൽ ലഭിക്കാവുന്ന ഏകദേശ ഹൃദയമിടിപ്പ് (പൾസ് റേറ്റ് ). വ്യായാമത്തിനിടയിൽ ഇത് കൂടുന്നുണ്ടെങ്കിൽ കുറച്ച്‌ നേരം വിശ്രമിച്ച് പൾസ് റേറ്റ് കുറക്കുക. വ്യായാമത്തിനിടയിലോ സൈക്ലിങ്ങിനിടയിലോ പൾസ് റേറ്റ് അറിയാൻ സഹായകമായ വാച്ചുകൾ, റിസ്റ്റ് ബാൻഡുകൾ വിപണിയിൽ സുലഭമാണ്. യാത്രയിൽ തലകറക്കമോ തളർച്ചയോ തോന്നിയാൽ പൾസ് പരിശോദിക്കുക.

നടുവേദന വരാതിരിക്കാനുള്ള നല്ല വ്യായാമമാണ് സൈക്ലിങ്ങ്‌.
നടുവേദന മുട്ടുവേദന ഉള്ളവരാണെങ്കിൽ ഒരു ഡോക്ടർ - ഫിസിയോ തെറാപ്പിസ്റ്റിൻ്റെ അഭിപ്രായം ആരാഞ്ഞശേഷം സൈക്ലിങ്ങ്‌ തുടങ്ങാം.
എത്ര വേഗത്തിൽ നിങ്ങൾക്ക് സൈക്കിൾ ചവിട്ടാം എന്നറിയാനുള്ള എളുപ്പമാർഗമാണ് , വ്യായാമത്തിനിടയിൽ കിതക്കാതെ സംസാരിക്കാൻ കഴിയുക എന്നത്. ഇതാണ് വ്യായാമത്തിൻ്റെ ആരോഗ്യകരമായ അതിർത്തി. അമിതമായി കിതക്കുന്നതിന് തൊട്ടു മുൻപ് വരെ സൈക്കിൾ ചവിട്ടാം. ക്ഷീണം അനുഭവപ്പെട്ടാൽ കുറച്ച് സമയം വിശ്രമിച്ച ശേഷം മാത്രം വ്യായാമം തുടരാവൂ.

ദീർഘദൂരം സൈക്കിൾ ചവിട്ടുന്നവർ ഒരേ പോലെ ഇരുന്ന്  സൈക്കിൾ ചവിട്ടരുത് ഇത് നട്ടെല്ലിനും ചുമലിനും ഇടുപ്പിനും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും - അതിനാൽ കുനിഞ്ഞ് ഇരുന്നും നിവർന്നു ഇരുന്നും ശരീരത്തിൻ്റെ പൊസിഷൻ മാറ്റി സൈക്കിൾ ചവിട്ടുന്നത് നല്ലതാണ്.

തുടയിലെയും, കാൽവണ്ണയിലെയും മസിലുകൾ സൈക്കിൾ ചവിട്ടുമ്പോൾ സ്ട്രോങ്ങ് ആകും. കൂടാതെ കയറ്റം ചവിട്ടുമ്പോൾ കൈയ്യിലെയും, വയറിലേയും പേശികൾ നല്ല രീതിയിൽ പ്രയോജനപ്പെടും..... 

അപ്പോ വയറും  തടിയും കുറയോ !
ഒരു മാസം തുടർച്ചയായി രാവിലെ സൈക്കിൾ ചവിട്ടിയാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

.......സിംരാജ്.......

Comments

Popular posts from this blog

ചാവക്കാട്ടുള്ള ലൈറ്റ് ഹൗസിൻ്റെ പേര് _ ചേറ്റുവ ലൈറ്റ് ഹൗസ് !

ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ  കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്. നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ  നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മ...

ഗിയർ സൈക്കിൾ പണി തരോ !

സാധാരണ സൈക്കിൾ പോലെയല്ല ഗിയർ സൈക്കിൾ ,ഇത് ഉപയോഗിക്കുമ്പോൾ  കുറച്ച് കൂടുതൽ ചിലവ്  വരാം. സൈക്കിൾ വാങ്ങുബോൾ കുറച്ച് നല്ല ബ്രാൻഡ്‌ നോക്കി വാങ്ങിയാൽ പകുതി പേടി വേണ്ട! ബാക്കി കാര്യം നമ്മുടെ ഉപയോഗം പോലെ ഇരിക്കും. പരമാവതി അലോയ് സൈക്കിൾ വാങ്ങിയാൽ തുരുമ്പ് വരുന്നത് കുറവായിരിക്കും. സൈക്കിൾ എന്നും കഴുകേണ്ട ആവശ്യം ഇല്ല ,ഇർപ്പമുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കാം .പ്രഷർ പൈപ്പ് ഉപയോഗിച്ച് കഴുകരുത്. ഡിസ്ക്ക് ബ്രേക്കിക്ക് പാഡിൽ വെള്ളം കയറിയാൽ വെയിലത്ത് വെച്ച്  ഉണക്കി കളയണം. ചെയിനിലും, ബയറിങ്ങിലും പറ്റിപ്പിടിച്ചിരിക്കുന്ന ചളിയും ഓയിലും - ഡീസൽ ഒഴിച്ച് ഒരു ചെറിയ ബ്രഷ്  ഉപയോഗിച്ച്‌ സാവധാനം ക്ഷമയോടെ വൃത്തിയാക്കണം - തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് കഴുകാം. ഡിസ്ക് ബ്രേക്കിൽ ഓയിൽ ഒഴിക്കരുത് .ചെയിനിൽ ഓയിൽ കൂടുതൽ ഒഴിച്ചാൽ ചളിയും മണൽ തരികളും പറ്റിപ്പിടിച്ച്‌ ചെയിൻ കണ്ണികൾ കേടുവരും, കൂടാതെ ഗിയർ പല്ലുകൾക്ക് തേയ്മാനവും വരും കടൽവെള്ളത്തിൽ ചവിട്ടിയാൽ തിരിച്ചെത്തിയാൽ ഉടനെ നല്ല വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകണം -ഉപ്പുവെള്ളമായാൽ തുരുമ്പ് വരും. ശരിയായ ഗിയറിൽ ഇട്ട്  സൈക്കിൾ ചവിട്ടിയില്ലെങ്കിൽ ഭാവിയിൽ ...

ലക്ഷദ്വീപിലെ കടൽപ്പാലത്തിലൂടെ

ലക്ഷദ്വീപിലെ കടൽപാലത്തിലൂടെ -------------------------------------------------- ദ്വീപിൽ ചിലവഴിച്ച ദിവസങ്ങളിൽ  ലക്ഷദ്വീപുവാസികളുടെ  സ്നേഹം നേരിട്ടറിഞ്ഞതാണ്... സൈക്കിളിൽ കറങ്ങി നടന്ന സമയങ്ങളിൽ കണ്ടുമുട്ടിയ പലരുമായും ഇന്നും നല്ല സൗഹൃദം സൂക്ഷിക്കുന്നു.  ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ  ഈസ്റ്റേൺ ജെട്ടിയിലെ കടൽ പാലത്തിൽ പുലർകാലത്തും രാത്രികളിലും പല തവണ സൈക്കിളിൽ കറങ്ങി നടന്നിട്ടുണ്ട്! ഒരു മോശപ്പെട്ട അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ അത്തരം സന്ദർഭങ്ങൾ കണ്ടിട്ടുമില്ല -  കടൽ തീരത്തോട് ചേർന്ന് സുന്ദരമായ റോഡും കാഴ്ചകൾ കണ്ടിരിക്കാൻ സുന്ദരമായ ചായം പൂശിയ സിമൻ്റിൻ്റെ ചാരു ബഞ്ചുകൾ, തണൽമരങ്ങൾ, സോളാർ വഴിവിളക്കുകൾ ആ വഴിയിലൂടെ എത്രതവണ സൈക്കിൾ ചവിട്ടിയെന്ന് പറയാൻ പറ്റില്ല.... രാത്രി സമയങ്ങളിലും അവിടെയുള്ള സ്ത്രീകൾ ധൈര്യമായി വ്യായാമത്തിനായും ചെറിയ കടകളിൽ നിന്ന് പലഹാരം വാങ്ങിയും ഈ റോഡിലൂടെ നടക്കുന്നത് കാണാം. അവരെ ആരും ശല്യം ചെയാനോ മറ്റും പോകാറില്ല.... പലരും അവിടെ രാത്രികാലങ്ങളിൽ പാലത്തിലിരുന്ന്  ലഗൂൺ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് കാണാം!  നേവിയും മറ്റും ശക്തമാ...

Total Pageviews