ഇന്നത്തെ സവാരി ചാവക്കാട് ലൈറ്റ് ഹൗസിനെ കുറിച്ചറിയാൻ
കേരളത്തിൽ പഴയതും പുതിയതുമായി 20 ലൈറ്റ് ഹൗസുകൾ ഉണ്ട്.
നീണ്ടതീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു.
ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മനസ്സിലാക്കാൻ സാധിക്കും. ആധുനിക വിളക്കുമാടങ്ങളിൽ റേഡിയോ ബീക്കണുകളും സ്ഥാപിക്കാറുണ്ട്. പാറക്കെട്ടുകളോ പവിഴപ്പുറ്റുകളോ പോലുള്ള അപകടങ്ങളെപ്പറ്റി സൂചനകൊടുക്കാനും ഇവ ഉപയോഗിക്കാറുണ്ട്.
പൊതുവേ, വളരെ ഉയരവും കോൺ ആകൃതിയുമുള്ള ടവറുകളാണ് ദീപസ്തംഭങ്ങൾ. സാധാരണയായി വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഏതെങ്കിലുമൊന്നു മാത്രമായോ, രണ്ടുനിറങ്ങൾ ഇടകലർത്തിയോ ഉപയോഗിച്ചിരിക്കും. തിരശ്ചീന ബാൻഡുകളായോ സർപ്പിലാകാര ത്തിലോ ആണ് നിറങ്ങൾ നൽകാറുള്ളത്. ചതുരാകൃതി, സിലിൻഡറാകാരം, ഒക്റ്റഗണൽ, സ്കെലിറ്റൽ എന്നിങ്ങനെ ഇതര ആകൃതികളിലും ദീപസ്തംഭങ്ങൾ നിർമ്മിക്കാറുണ്ട്. സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു യോജിച്ച രീതിയിലുള്ള നിർമ്മാണപദാർഥങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്ല്, തടി, കോൺക്രീറ്റ്, ഉരുക്ക് എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. കാഴ്ചയ്ക്ക് ഓരോ ദീപസ്തംഭവും അതിന്റേതായ പ്രത്യേകതകളോടെ എടുത്തുനില്ക്കുന്നു. തുറമുഖകവാടങ്ങൾ, പാറക്കെട്ടുകൾനിറഞ്ഞ കടൽത്തീരത്തെ കുന്നുകൾ, മണൽത്തിട്ടുകൾ, കടലിൽത്തന്നെയുള്ള സദാ തിരമാലയടിക്കുന്ന റീഫുകൾ എന്നിങ്ങനെ തികച്ചും വിഭിന്നങ്ങളായ സ്ഥലങ്ങളിലും ദീപസ്തംഭങ്ങൾ നിർമ്മിക്കാറുണ്ട്. പല ദീപസ്തംഭങ്ങളും ഇക്കാലത്തും പ്രവർത്തനക്ഷമങ്ങളാണ്. എന്നാൽ കാലപ്പഴക്കത്താൽ പ്രവർത്തനരഹിതങ്ങളായവയും പ്രവർത്തിപ്പിക്കാത്തവയും ഉണ്ട്. ചില ദീപസ്തംഭങ്ങൾ ആഞ്ഞടിച്ച തിരമാലകളാൽ തകർന്നുപോയിട്ടുണ്ട്. ചിലവ പിന്നീട് പുനർനിർമിച്ചു. വൈദ്യുതിയോ സോളാർ ഊർജമോകൊണ്ടു പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഇനത്തിലുള്ള ദീപസ്തംഭങ്ങളാണ് ഇപ്പോൾ കൂടുതലായുള്ളത്. പ്രവർത്തിപ്പിക്കുന്നതിനായി സങ്കീർണമായ യന്ത്രസംവിധാനങ്ങളൊന്നുംതന്നെ ആവശ്യമില്ല എന്നത് ഇവയുടെ പ്രത്യേകതയാണ്. സാങ്കേതികവിദ്യ വികസിച്ചതോടെ, നാവികയാത്രയിൽ ദീപസ്തംഭങ്ങൾക്ക് പണ്ടുണ്ടായിരുന്നത്ര പ്രാധാന്യം ഇപ്പോഴില്ല. എങ്കിലും നിർമ്മാണത്തിലും പരിപാലനത്തിലുമുള്ള കുറഞ്ഞ ചെലവ്, വിശ്വാസ്യത, ലാളിത്യം എന്നീ ഗുണങ്ങളാൽ നാവികരുടെ വഴികാട്ടിയും സംരക്ഷകനുമായി ദീപസ്തംഭങ്ങൾ പലയിടങ്ങളിലും ഇപ്പോഴും നിലനില്ക്കുന്നു.
1986 സെപ്തംബർ 29നാണ് ചേറ്റുവ ലൈറ്റ് ഹൗസ് ഉൽഘാടനം ചെയ്തത്. മുപ്പത് മീറ്ററോളം ഉയരമുള്ളതാണ്. ഈ ലൈറ്റ് ഹൗസ്.ചുവപ്പും, വെളുപ്പും നിറങ്ങൾ തിരശ്ചീനമായ ബാൻഡുകളായാണ് ലൈറ്റ്ഹൗസിൽ പെയിൻ്റ് ചെയ്തിരിക്കുന്നത് . ഇവിടുത്തെ പ്രകാശ സ്രോതസിൽ നിന്ന് ഇരുപത് സെക്കൻ്റ് ഇടവിട്ട് രണ്ട് ഫ്ലാഷ് ഉണ്ടാകും. പൊതുജനങ്ങൾക്ക് പ്രവേശനം വൈകുന്നേരം 3 മുതൽ 5 വരെയാണ്. ഇപ്പോൾ കോവിഡ് പ്രതിസന്ധി മൂലം പ്രവേശനം നിർത്തിവെച്ചിരിക്കുന്നു .
അത്യാവശ്യം കാഴ്ചകൾ കണ്ടു, അകത്തു കടക്കാൻ വഴിയില്ല പുറത്തു നിന്ന് ഫോണിൽ പടങ്ങളെടുത്തു .നേരെ കനോലി കനാലിനു കുറുകെയുള്ള പാലം കടന്ന് ഒരുമനയൂരെത്തി പിന്നെ ഗുരുവായൂർ -പാവറട്ടി -പാലുവായ് - തൈക്കാട് - ചാട്ടുകുളം - കുന്നംകുളം വീട്ടിൽ തിരിച്ചെത്തി.
Comments
Post a Comment